കുറവിലങ്ങാട്: കാണക്കാരി- തോട്ടുവാ റോഡിൽ കളത്തൂർ മണ്ഡപം ജംഗ്ഷന് സമീപമുള്ള പാറമടയുടെ ഭാഗത്ത് നിലനിൽക്കുന്ന അപകടാവസ്ഥ പരിഹരിക്കുന്നതിന് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനും സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് വേണ്ടി 5.35 ലക്ഷം രൂപ അനുവദിച്ചതായി മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് റോഡ്‌സ് സേഫ്റ്റി വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്.
പാറമടയിൽ വാഹനം വീണ് മരണം ഉണ്ടായ സാഹചര്യം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയതിനെ തുടർന്നാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ചീഫ് എൻജിനീയർ ഫണ്ട് അനുവദിച്ചതെന്നും എംഎൽഎ പറഞ്ഞു. മന്ത്രി മുഹമ്മദ് റിയാസിനും പൊതുമരാമത്ത് ചീഫ് എൻജിനീയർക്കും ഇതിനായി എസ്റ്റിമേറ്റും നിവേദനവും സമർപ്പിച്ചിരുന്നതായി എംഎൽഎ വ്യക്തമാക്കി.
ഈ പ്രവൃത്തിയുടെ ടെൻഡർ നടപടികൾ പൊതുമരാമത്ത് കടുത്തുരുത്തി റോഡ്‌സ് ഡിവിഷന്റെ നേതൃത്വത്തിൽ നാളെ ആരംഭിക്കുമെന്ന് മോൻസ് ജോസഫ് എംഎൽഎ അറിയിച്ചു.
Leave a Reply