കുറവിലങ്ങാട്: പൊതുവേദികളിലും സംഗമങ്ങളിലുമൊത്തുമ്പോൾ പാപ്പുസാറെന്ന് അടുപ്പക്കാർ വിളിക്കുന്ന ചെറ്റപ്പുറത്ത് ദേവസ്യസാർ പറയുന്ന ഒരു പതിവ് വാചകമുണ്ട്. ഇവെരല്ലാം എന്റെ കുട്ടികളാണ്. എന്റെ അഭിപ്രായങ്ങൾ അംഗീകരിക്കപ്പെടുന്നത് അവരെല്ലാം എന്റെ കൂടെയുള്ളതിനാലാണ്. പാപ്പുസാറിന്റെ ഈ വാക്കുകൾ സാറിന് വിദ്യാർത്ഥികളുമായുള്ള ഇഴയടുപ്പത്തിന്റെ തെളിവാണ്.
അധ്യാപകദിനത്തിൽ കുറവിലങ്ങാട് ഇടവകയിലെ മുതിർന്ന പൗരന്മാരുടെ സംഗമത്തിലാണ് സാറിനെ കണ്ടത്. സാറിനൊപ്പം ഓരോ ചിത്രവും പകർത്തി.
വിദ്യാഭ്യാസമേഖലയിലെ വിശേഷങ്ങളും വിദ്യാർത്ഥികളുടെ കുറവുമൊക്കെ സാർ ചോദിച്ചറിഞ്ഞു. സാറിന്റെ ഓരോ വാക്കുകളിലും അധ്യാപനത്തിന്റെ വിശുദ്ധിയും ശിഷ്യഗണത്തോടുള്ള കരുതലും പ്രതിധ്വനിച്ചു.
Leave a Reply